ഗൂഗിളിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ സുന്ദര്‍ പിച്ചൈ
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ സേവന ദാതാക്കളായ ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) ആയി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചായ്(46)യെ നിയമിച്ചു. ഇതുവരെ ‘ക്രോം ആന്‍ഡ് ആപ്‌സ്’ പദ്ധതികളുടെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു സുന്ദര്‍ പിച്ചായ്. ഗൂഗിളിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് സുന്ദര്‍. ഇതോടൊപ്പം ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ആല്‍ഫാബെറ്റ് എന്ന പുതിയ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്തതായി സി.ഇ.ഒ ലാറി പേജ് പറഞ്ഞു.
ഗൂഗിളിന്റെ ആന്‍ഡ്രോയ്‌സ് വിഭാഗം തലവനായിരുന്നു ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചൈ. തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ്. ഐഐടി ഖൊരഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ സുന്ദര്‍ പിച്ചൈ ക്രോം അടക്കം ഗൂഗിളിന്റെ നവീന ഉല്‍പ്പന്നങ്ങളുടെയൊക്കെ ആവിഷ്‌ക്കരണത്തില്‍ ശ്രദ്ധേയ പങ്കു വഹിച്ചിട്ടുണ്ട് .സുന്ദര്‍ 2004 ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. സുന്ദര്‍ പിച്ചൈയുടെ ഒരു വര്‍ഷത്തെ സേവനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ഥതയും കാര്യങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ആണ് ഇപ്പോള്‍ സിഇഒ പദവി വരെ എത്തിച്ചത്. ഗൂഗിള്‍ ഡ്രൈവിന് പിന്നിലും സുന്ദര്‍ പിച്ചയുടെ കൈയൊപ്പുണ്ട്. ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനിയുടെ കീഴിലാക്കിയിട്ടുണ്ട്.
ഗൂഗിള്‍ സി.ഇ.ഒ ആയിരുന്ന ലാറി പേജാണ് ആല്‍ഫാബെറ്റിന്റെ സി.ഇ.ഒ. സെര്‍ജി ബ്രിന്‍ പ്രസിഡന്റും എറിക് സ്മിത്ത് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാകും. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആല്‍ഫബെറ്റിലും തുടരും. ഇനി മുതല്‍ സെര്‍ച്ച് എഞ്ചിന്‍, യൂ ട്യൂബ്, ഗൂഗിള്‍ മാപ്പ്, ആപ്‌സ്, ഗൂഗിള്‍ എക്‌സ് എന്നിവ പ്രത്യേക വിഭാഗങ്ങളായാവും പ്രവര്‍ത്തിക്കുക. ഇവയെല്ലാം പിച്ചായുടെ കീഴില്‍ തന്നെയാവും. പുതിയ മാറ്റങ്ങള്‍ ലാറി പേജ് ബ്ലോഗിലൂടെ പ്രഖ്യാപിച്ചയുടന്‍ ഗൂഗിളിന്റെ ഓഹരിമൂല്യം കുതിച്ചുയര്‍ന്നു.
Photo Courtesy: Google/Images may be subject to Copyright