അവയവദാനത്തിൽ പുത്തൻ ചരിത്രം ; കൊച്ചിയില്‍നിന്ന് ചെന്നൈയിലേക്ക്
കൊച്ചി∙ അവയവദാനത്തിൽ പുത്തൻ ചരിത്രം രചിക്കുകയാണ് കേരളവും തമിഴ്നാടും. ഹൃദയവും ശ്വാസകോശവുമാണ് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് ചെന്നൈയിലുളള രോഗിക്കായി എത്തിക്കുക. കൊച്ചിയില്‍നിന്ന് ഹൃദയവും ശ്വാസകോശവും വിമാനമാര്‍ഗം കൊണ്ടുപോകും. അവയവങ്ങള്‍ എടുക്കുന്നതിനുളള ശസ്ത്രക്രിയ ലേക്‌ഷോര്‍ ആശുപത്രിയില്‍ തുടങ്ങി.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തൊന്‍പതുകാരനായ കായംകുളം കോട്ടോളില്‍ എച്ച്. പ്രണവിന്‍റെ അവയവങ്ങളാണ് ദാനംചെയ്യുന്നത്. അവയവങ്ങള്‍ എടുക്കുന്നതിനുളള ശസ്ത്രക്രിയ നാലരമണിക്കൂര്‍ നീളും. ഹൃദയവും ശ്വാസകോശവും പതിനൊന്നു മണിയോടെ ചെന്നൈയിലേക്ക് കൊണ്ടുപോകും. കരൾ ലേക്‌ഷോര്‍ ആശുപത്രിയിലെ തന്നെ ഒരു രോഗിക്ക് നൽകും .
ഒരു കിഡ്നി അമൃത ആശുപത്രിയിലേക്കും മറ്റേത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ രോഗിക്കുമാകും നല്‍കുക.പ്രണവിന്‍റെ സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാനാകുമെന്ന് ലേക്‌ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റര്‍ ഡോ. ഫിലിപ്പ് ജി. തോമസ് അറിയിച്ചു. ആദ്യമായാണ് കേരളത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അവയവദാനം നടക്കുന്നത്.
Photo Courtesy : Google/ images may be subject to copyright