ചർച്ച പാളി ; സമര കാഹളം തീരുന്നില്ല
തോട്ടം തൊഴിലാളികളുടെ വേതന വർധനവിനെ സംബന്ധിച്ച എട്ടു മൂന്നാർ :മണിക്കൂർ നീണ്ട ചർച്ച അലസിയതിനെ തുടർന്ന് കേരളത്തിലെ തോട്ടം മേഖലയിൽ നാളെ മുതൽ സമരം വീണ്ടും തുടങ്ങുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. മിനിമം കൂലി 500 രൂപ ആക്കണമെന്ന ആവശ്യം അംഗീകരിക്കാതെ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം പിരിഞ്ഞതിൽ പ്രതിഷേധിച്ചാണു സമരം. എന്നാൽ ഈ സമരത്തിൽ തങ്ങൾ പങ്കെടുക്കുന്നില്ലെന്നും ചൊവ്വാഴ്ച്ച നടക്കുന്ന യോഗത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും സ്ത്രീ സമരക്കാരുടെ പ്രതിനിധി ലിസി സണ്ണി അറിയിച്ചു.
ദിവസകൂലി 500 എന്ന ആവശ്യത്തിനപ്പുറമുള്ള രണ്ടു മുറി വീട്, സമഗ്ര ഇൻഷുറൻസ് പദ്ധതി, കമ്പിളി, കുട തുടങ്ങിയ ആവശ്യങ്ങളിലെല്ലാം തീരുമാനം ആയെന്നു മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. മന്ത്രിയുടെ ചേമ്പറിൽ രാവിലെ പത്തിന് തന്നെ യോഗം ആരംഭിച്ചു. ട്രേഡ് യൂണിയൻ നേതാക്കളുമായി സംയുക്തം ആയും ഒറ്റക്കും മന്ത്രി ചർച്ച നടത്തി. മിനിമം കൂലി 232ൽനിന്ന് 500 രൂപയാക്കണമെന്ന ആവശ്യം ഇപ്പോളത്തെ സാഹചര്യത്തിൽ നടക്കില്ലെന്നു തോട്ടം ഉടമകൾ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടു നാലിനാണു പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ഭാഗത്ത് നിന്നും ക്രിയാത്മകമായ സമീപനം ഉണ്ടാകണമെന്ന് രാവിലെ പുതുപ്പള്ളിയിലെ വസതിയിൽ പെമ്പിള ഒരുമൈ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിൽ ഉമ്മൻ ചാണ്ടി ആഹ്വാനം ചെയ്തു. മറ്റനാള്‍ നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy : google/images may subject to copyright