ക്ഷേമ ബജറ്റ്; ധനസമാഹരണത്തിന് പ്രാധാന്യം

ക്ഷേമ ബജറ്റ്; ധനസമാഹരണത്തിന് പ്രാധാന്യം

kerala_budget_070816തിരുവനന്തപുരം: ക്ഷേമത്തിനും ധനസമാഹരണത്തിനും പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് അവതരണം പൂര്‍ത്തിയായി. നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ബജറ്റ് ഒ.എന്‍.വിയുടെ കവിത ചൊല്ലിയാണ് ധനമന്ത്രി അവസാനിപ്പിച്ചത്.

രണ്ടുവര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ലെന്ന് പ്രഖ്യാപിച്ച ബജറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മിയമനിര്‍മ്മാണത്തിനായി പ്രത്യേക ഇടം നല്‍കി. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങളും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ സ്ഥാപിക്കുമെന്നും ഐ.എഫ്.എഫ്.കെ സ്ഥിരം വേദിക്കായി 50 ലക്ഷം രൂപ വകയിരുത്തുമെന്നും ബജറ്റില്‍ വ്യക്തമാക്കി.

വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനവും തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനവും പായ്ക്കറ്റില്‍ എംആര്‍പി അച്ചടിച്ച ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനവും നികുതി ഏര്‍പ്പെടുത്തി. ബസുമതി അരിക്ക് അഞ്ചു ശതമാനവും ബ്രാന്‍ഡഡ് റസ്‌റ്റോറന്റുകളിലെ ഭക്ഷണങ്ങള്‍ക്ക് ഫാറ്റ് ടാക്‌സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണം, അലക്കുസോപ്പുകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, മുദ്രപത്രം എന്നിവയുടെ വില വര്‍ധിക്കും. സ്‌ക്രാപ് ബാറ്ററി, തെര്‍മോകോള്‍ നിര്‍മിതമായ പ്ലേറ്റുകള്‍, കപ്പുകള്‍, സിനിമ ടിക്കറ്റ്, ഹോട്ടല്‍ മുറികളുടെ വാടക എന്നിവയുടെ നിരക്ക് കുറയും.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.