വെള്ളക്കരം അഞ്ചു വര്‍ഷം കൂട്ടില്ല; കുടുംബശ്രീക്ക് 200 കോടി

വെള്ളക്കരം അഞ്ചു വര്‍ഷം കൂട്ടില്ല; കുടുംബശ്രീക്ക് 200 കോടി

thomas_isaac_facebook3x2തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. വെള്ളക്കരം അഞ്ചു വര്‍ഷം കൂട്ടില്ല, സ്‌കൂളുകളിലെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 500 കോടി, നെല്ലുസംഭരണത്തിന് 385 കോടി എന്നിങ്ങനെയുള്ള പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും വരും വര്‍ഷം റവന്യൂ കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും ധനമന്ത്രി പറഞ്ഞു. കാരുണ്യ ചികിത്സാ പദ്ധതി എല്ലാവരുടേയും അവകാശമാക്കുമെന്നും ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം, അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീട് നല്‍കുമെന്നും അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു.

കുടുംബശ്രീക്ക് 200 കോടിയും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് 350 കോടി രൂപയും വകയിരുത്തിയ ബജറ്റില്‍ ഓരോ മണ്ഡലത്തിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്‌കൂള്‍ സ്ഥാപിക്കുമെന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജിയാക്കുമെന്നും വ്യക്തമാക്കി. നാലുവരിപ്പാത, ഗെയില്‍, വിമാനത്താവള വികസനം എന്നിവയ്ക്ക് ഫണ്ട് വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയ ധനമന്ത്രി ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വൈഫൈ സംവിധാനം ഉറപ്പാക്കാന്‍ ഐ.ടി വകുപ്പിന് 20 കോടി രൂപ അനുവദിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.