എന്‍ഡോമെട്രിയോസിസ് എങ്ങനെ കണ്ടെത്താം?

എന്‍ഡോമെട്രിയോസിസ് എങ്ങനെ കണ്ടെത്താം?

endomഗര്‍ഭപാത്രത്തിനുള്ളിലെ കോശങ്ങള്‍ പുറത്ത് കാണപ്പെടുമ്പോഴാണ് എന്‍ഡോമെട്രിയോസിസ് എന്ന രോഗം ഉണ്ടാകുന്നത്. ഈ കോശങ്ങള്‍ എവിടെയും വളരാമെന്നുണ്ടെങ്കിലും അത് സാധാരണ കണ്ടുവരുന്നത് അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിന്റെ പുറത്തും അടിവയറ്റിലെ അവയവങ്ങളിലുമാണ്. ചിലപ്പോള്‍ ശ്വാസകോശത്തിലും തലച്ചോറിലും വരെ അത് കാണപ്പെടാം. ഗര്‍ഭപാത്രത്തിന്റെ ലൈനിംഗ് പൊഴിക്കുന്നതാണ് മാസംതോറുമുള്ള ആര്‍ത്തവത്തില്‍ എത്തുന്നത്. ഈ കോശങ്ങള്‍ ഒരു ചെറു ആര്‍ത്തവം പോലെ രക്തം വാര്‍ക്കുന്നു. അത് പഴുപ്പിനും വടുവുള്ള കലകളുണ്ടാകുന്നതിനും കാരണമാകുന്നു. രോഗം പുരോഗമിക്കുന്നതോടെ, ഒരു പാട് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ഏറ്റവും കഠിനമായത് അടിവയറ്റിലെ വേദനയാണ്, പ്രത്യേകിച്ചും ആര്‍ത്തവ സമയത്ത്. നിര്‍ഭാഗ്യത്തിന് അത്തരം വേദന സാധാരണമെന്ന നിലയില്‍ തള്ളിക്കളയുകയാണ് പതിവ്. മറ്റ് രോഗലക്ഷണങ്ങളില്‍ ക്രമംതെറ്റിയുള്ള രക്തസ്രാവം, തളര്‍ച്ച, എളുപ്പത്തിലുണ്ടാകുന്ന ക്ഷീണം, ലൈംഗികവേഴ്ചക്കിടയിലുള്ള വേദന, മൂത്രമൊഴിക്കുമ്പോഴോ, ശോധനസമയത്തോ വേദന, ഗര്‍ഭധാരണത്തിനുള്ള കഴിവില്ലായ്മ എന്നിവ ഇതിന് കാരണമാണ്.

 
നിര്‍ണ്ണയിക്കാന്‍ വളരെ പ്രയാസമുള്ള രോഗമാണിത്. 68% സ്ത്രീകളിലും ഈ രോഗലക്ഷണം മറ്റെന്തെങ്കിലുമായി തെറ്റിദ്ധരിക്കപ്പെടാനാണ് സാധ്യത. 27 വയസ്സാകുമ്പോഴാണ് സാധാരണയായി സ്ത്രീകളിലെ എന്‍ഡോമെട്രിയോസിസ് കണ്ടെത്തപ്പെടുന്നത്. എന്നാല്‍ വാസ്തവത്തില്‍ വസ്തിപ്രദേശത്ത് അതികഠിനമായ വേദനയുള്ള 40 ശതമാനം സ്ത്രീകളിലും എന്‍ഡോമെട്രിയോസിസ് ഉണ്ട്. ശാരീരിക പരിശോധന, അള്‍ട്രാസൗണ്ട് സ്‌കാന്‍, എന്തിന് എംആര്‍ഐ സ്‌കാന്‍ വഴി പോലും ചിലപ്പോള്‍ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. ശരാശരി ഒരു സ്ത്രീയില്‍ എന്‍ഡോമെട്രിയോസിസ് കണ്ടെത്തുന്നതിന് എട്ട് വര്‍ഷമെങ്കിലും എടുക്കുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍ രോഗം കണ്ടെത്തുന്നതിനുള്ള സുനിശ്ചിതമായ വഴി ലാപ്രോസ്‌കോപിയാണ്. ഒരു വിദഗ്ധനായ ഡോക്ടര്‍ക്കേ ഇത് കണ്ടെത്താന്‍ കഴിയൂ. എന്നാല്‍ എന്‍ഡോമെട്രിയോസിസിനെക്കുറിച്ചറിയാത്ത ഡോക്ടര്‍മാരുടെ അടുത്ത് പോയി സമയം പാഴാക്കരുത്. ഒരു സ്പെഷ്യലിസ്റ്റിനെ ഉടനെ കണ്ടുപിടിക്കുകയാണ് വേണ്ടത്.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.