ഓണാവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് വിദ്യാലയങ്ങളിലേക്ക്
ഓണാവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് വിദ്യാലയങ്ങളിലേക്ക് .പ്രളയകാലത്തെ ഒത്തൊരുമയുടെയും പങ്കുവെക്കലിന്റെയും അനുഭവപാഠങ്ങളുമായി കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്കെത്തി. മിക്ക ജില്ലകളിലെയും ദുരിതാശ്വാസക്യാമ്പുകൾ അടച്ചു . ശുചീകരണപ്രവർത്തനങ്ങളും പൂർത്തിയായി .ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നവയും പൂര്‍ണമായി ശുചീകരിക്കാനാവാത്തവയുമായ 243 സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വീട് തകര്‍ന്നും ഉറ്റവരില്ലാതെയും വളര്‍ത്തുമൃഗങ്ങള്‍ അടക്കം പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും ആഘാതമേറ്റ മനസ്സുമായി എത്തുന്ന കുട്ടികളെ തിരിച്ച് പഠനാന്തരീക്ഷത്തിലേക്ക് നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അധ്യാപകരെ കാത്തിരിക്കുന്നത്. മധുരം നല്‍കിയും ഒരുമിച്ച് പാടിയും സാന്ത്വനിപ്പിച്ചും കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനാകും ആദ്യ ദിവസങ്ങളിലെ പ്രവർത്തനം .ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന 118 സ്കൂളുകളും വൃത്തിയാക്കാനാകാത്ത 98 സ്കൂളുകളും തിങ്കളാഴ്ചയോടെ തുറക്കാനാണ് ശ്രമിക്കുന്നത് .ആലപ്പുഴയിൽ 216, പത്തനംതിട്ടയിൽ 10, എറണാകുളത്തും തൃശൂരും ഏഴുവീതം, മലപ്പുറത്ത് രണ്ട്, കോട്ടയത്ത് ഒന്നും സ്കൂളുകൾ ഇന്ന് തുറന്നിട്ടില്ല സ്‌കൂള്‍ തുറന്ന് എത്തുമ്പോള്‍ തന്നെ ഓണപ്പരീക്ഷ ഉണ്ടാകില്ല. ഓണം, ക്രിസ്മസ് പരീക്ഷകള്‍ ചേര്‍ത്ത് മധ്യകാല പരീക്ഷയായി നടത്തിയാല്‍മതിയെന്നും ആലോചനയുണ്ട്.ഇത് വ്യാഴാഴ്ച ചേരുന്ന ഗുണമേന്മാ പരിശോധനാ സമിതി തീരുമാനിക്കും. നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും നല്‍കും.
Photo Courtesy : Google/ images are subject to copyright