വയനാടും ,മൂന്നാറും ഒറ്റപ്പെട്ടു . വടക്കൻ കേരളത്തിൽ പലയിടത്തും ഉരുൾ പൊട്ടൽ
വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും പേമാരിയില്‍ കനത്ത നാശനഷ്ടം. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയുംകോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു
വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി ഇടുക്കിയില്‍ മാട്ടുപ്പെട്ടിയില്‍ മൂന്നാമത്തെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവില്‍ നഗരത്തിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. മുതിരപ്പുഴ ഇപ്പോള്‍ തന്നെ നിറഞ്ഞൊഴുകുകയാണ്. അടിമാലിയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.മലപ്പുറം ആഢ്യന്‍പാറ മേഖലയിലെ തേന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കാഞ്ഞിരപ്പുഴ കലിതുള്ളിഒഴുകുന്നത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കരുവാരക്കുണ്ട്, കല്‍ക്കുണ്ട്മേഖലയിലും ഉരുള്‍പൊട്ടി. മലപ്പുറം-കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാറും കടലുണ്ടിപ്പുഴയും നിറഞ്ഞൊഴുകുകയാണ്.
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതും പാലക്കാട് ജില്ലയിലെ മറ്റ് ഡാമുകളും തുറന്നു വിട്ടതും പലയിടത്തും വെള്ളം കയറാന്‍ കാരണമായി. നഗരത്തില്‍ മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉച്ചയോടെ 60 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. മഴ കൂടിയാല്‍ വീണ്ടും പത്തു സെന്റീമീറ്റര്‍ കൂടി കൂടി ഉയര്‍ത്തും. നിലവില്‍ വാളയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ വെള്ളം പൊങ്ങിത്തുടങ്ങിയ മേഖലകളെ ഇത് പ്രതിസന്ധിയിലാക്കും.
കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും ഉരുള്‍പൊട്ടി. മരം വീണ് കൊട്ടിയൂര്‍ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടര്‍ തകര്‍ന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ് .
Photo Courtesy : Google/ images are subject to copyright