ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ തകരാറുകൾ പരിഹരിച്ചു: വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക്.
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ തകരാറുകൾ പരിഹരിച്ചു. വിക്ഷേപണം ജൂലൈ 22ന് ഉച്ചയ്ക്ക് 2.43 ന് നടക്കുമെന്ന് ഐഎസ്ആർ ഒ വക്താക്കൾ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം.
റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനില്‍ ഹീലിയം ചോര്‍ച്ച കണ്ടതെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച നടത്താനിരുന്ന വിക്ഷേപണം പരിഹരിച്ചത്. വിക്ഷേപിക്കാൻ ഏകദേശം ഒരുമണിക്കൂർ ബാക്കി നിൽക്കേയാണ് വിക്ഷേപണം മാറ്റിയത്. തകരാറുകൾ പരിഹരിക്കുന്നത് ഇന്നലെത്തന്നെ പൂർത്തീകരിച്ചു.
പരിശോധിച്ച് എല്ലാം ഉറപ്പുവരുത്തിയതിന് ശേഷമാണ് വിക്ഷേപണ തീയ്യതി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രയാന്‍ രണ്ട് ചന്ദ്രനിലെത്തും. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ ശ്രമം.
Photo Courtesy : Google/ images are subject to copyright