കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വടക്കൻ ജില്ലകളിൽ മഴകനത്തു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാകളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ രാത്രി തന്നെ അഞ്ചുജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാക്കി രണ്ടു ജില്ലകളായ കാസർകോഡ്, കോട്ടയം എന്നിവിടങ്ങളിൽ ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്.
കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളില്‍ ഉരുള്‍പൊട്ടി. അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരം വീണ് ഒരാൾ മരിച്ചു. മരിച്ചത് ചൂണ്ടകുളം ഊരിലെ കാരയാണ്. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
കോഴിക്കോട്ട് കിഴക്കന്‍ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതിനാൽ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ തുറക്കും. ഞായറാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പ്.
Photo Courtesy : Google/ images are subject to copyright