കേരളത്തിലെ ഡോക്ടർമാർ നാളെ സംസ്ഥാനവ്യാപകമായി പണിമുടക്കും.
കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ നാളെ സംസ്ഥാനവ്യാപകമായി പണിമുടക്കും. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം. നാളെ ക്യാഷ്വാലിറ്റിയും അതുപോലെ ശസ്ത്രക്രിയയും മാത്രമേ നടക്കുള്ളൂയെന്ന് ഐ.എം.എ അറിയിച്ചു.
മെഡിക്കല്‍ പ്രാക്ടീസിന് ആവശ്യമായ അടിസ്ഥാന യോഗ്യതയായ എം.ബി.ബി.എസിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ബ്രിഡ്ജ് കോഴ്‌സ് പാസാകുന്നവര്‍ക്ക് ചികിത്സ നടത്താന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കല്‍ ഭേദഗതി ബില്ലിലുള്ളത്. ഇത് വ്യാജഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാനിടയാക്കുന്നു. ഇതുകൂടാതെ നിരവധി അപകടകരമായ വ്യവസ്ഥകളും ബില്ലിലുണ്ട്.
നാളെ രാവിലെ ആറുമുതൽ വെള്ളിയാഴ്ച്ച രാവിലെ ആറുവരെയാണ് പണിമുടക്കുന്നത്. നാളത്തെ സമരത്തിൽ തീവ്ര പരിചരണം ആവശ്യമായ രോഗികള്‍ക്കും, അത്യാഹിത വിഭാഗത്തിലും ചികിത്സാ ഉറപ്പാക്കുമെന്ന് ഐ.എം.എ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright