മൂന്നാം ട്വന്റി- 20യില്‍ വെസ്‌റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം.
ഇന്നലെ ഗയാനയിൽ വച്ചുനടന്ന മൂന്നാം ട്വന്റി- 20യില്‍ വെസ്‌റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ഇതോടെ ഇന്ത്യ തുടർച്ചയായ മൂന്നുകളികളുടെ പരമ്ബര ഇന്ത്യ സ്വന്തമാക്കി. അവസാന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് ലക്ഷ്യം ഇന്ത്യ അഞ്ച് പന്ത് ശേഷിക്കെ മറികടന്നു.
59 റണ്‍സ് നേടി വിരാട് കോലിയും 65 റണ്‍സ് നേടി പുറത്താകാതെ നിന്ന ഋഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി രണ്ടാം മത്സരത്തിനിറങ്ങിയ ചഹാര്‍ മൂന്നോവറില്‍ നാലു റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
മഴമൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്ണാണ് വിന്‍ഡീസ് നേടിയത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മുന്‍ മത്സരങ്ങളിലും തിളങ്ങിയ പൊള്ളാര്‍ഡ് ഈ മത്സരത്തിൽ കൂറ്റന്‍ സിക്‌സറുകളുമായി കളംനിറഞ്ഞു. 45 പന്തില്‍ 58 റണ്ണാണ് പൊള്ളാര്‍ഡ് നേടിയത്.
മൂന്നോവറില്‍ 27 റണ്‍ വഴങ്ങിയാണ് രാഹുല്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. ട്വന്റി–20യില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യന്‍ താരമാണ് രാഹുല്‍.
Photo Courtesy : Google/ images are subject to copyright