ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ച് നൽകിയ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ച് നൽകിയ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മജിസ്ട്രേറ്റ് അനുവദിച്ച് നൽകിയ ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസിൽ ശ്രീറാം മദ്യപിച്ചതിനു തെളിവില്ലാത്തതിനാലാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. എന്നാൽ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ശരിയല്ലെന്നും സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കേണ്ട കേസില്‍ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാനാകില്ലെന്നുമാന് സർക്കാരിൻെറ വാദം.
പോലീസും സർക്കാരും ഈ കേസിൽ ഇടപ്പെട്ടിട്ടാണ് ശ്രീറാമിന് ജാമ്യം ലഭിച്ചതെന്ന ആരോപണം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപ്പെട്ടത്. രക്ത പരിശോധനാ റിപ്പോർട്ടിൽ ശ്രീറാം മദ്യപിച്ചിരുന്നില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. മദ്യപിച്ചിരുന്നു എന്നതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
നിലവില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിൽ തുടരുകയാണ് ശ്രീറാം. ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗം ബുധനാഴ്ച കൂടിയതിന് ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും.
Photo Courtesy : Google/ images are subject to copyright