പി എസ് സി പരീക്ഷയിലെ അട്ടിമറി തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പി എസ് സി പരീക്ഷയിലെ അട്ടിമറി തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ പരീക്ഷയിൽ ക്രമക്കേട് നടത്തി പി.എസ്.സി റാങ്ക് ലിസ്റ്റിലെത്തിയതില്‍ പി.എസ്.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഇതോടെ പിഎസ്സിയുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്.സി പരീക്ഷയില്‍ അട്ടിമറി നടത്തിയെന്ന കണ്ടെത്തല്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. പി എസ് സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് പ്രതികൾ ക്രമക്കേട് കാട്ടിയിരിക്കുന്നത്.
പ്രതികള്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റിലെത്തിയത് പരിശോധിച്ചാല്‍ പി.എസ്.സിയുടെ കൃത്യവിലോപവും സ്വജന പക്ഷപാതവും വ്യക്തമാകുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ അട്ടിമറിച്ച് സ്വന്തക്കാര്‍ക്ക് റാങ്ക് നേടിക്കൊടുക്കാനും പദ്ധതിയിടാനിരിക്കേയിരുന്നു.
‘പിഎസ്സി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി അംഗങ്ങളും ഉദ്യോഗസ്ഥരും അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. പരീക്ഷാ സെന്റര്‍ മാറ്റിയത് ചട്ടലംഘനമാണ്. ചെയര്‍മാന്‍ അറിയാതെ ഇത് നടക്കില്ല. അതിനാൽ മറ്റു പരീക്ഷകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്നും പിഎസ്സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ പൊലീസ് ഓഫീസർ പരീക്ഷ പിഎസ്സി റദ്ദാക്കുമോ എന്ന് ഇന്നറിയാം. ഇതിനെക്കുറിച്ചുള്ള അന്തിമതീരുമാനം ഇന്ന് ചേരുന്ന യോഗത്തിലറിയാം.
Photo Courtesy : Google/ images are subject to copyright