അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി.
അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാകയുയര്‍ത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനകർമം നിർവഹിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്, രാജ് മോഹന്‍ ഉണ്ണിത്താന് എംപി എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നാലുദിവസം നീണ്ടുനിൽക്കുന്നതായിരിക്കും കലോത്സവം. ഉദ്ഘാടന ചടങ്ങുകൾക്കൊപ്പം വേദികളിൽ മത്സരങ്ങളും ആരംഭിച്ചു. 28 വേദികളിലായി 239 മത്സര ഇനങ്ങളാണ് അരങ്ങേറുക. 13000 മത്സരാർഥികൾ ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കും. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍.
28 വര്‍ഷത്തിനു ശേഷമാണ് കാസർഗോഡ് കലോത്സവത്തിന് വേദിയാകുന്നത്. അതിനാൽ എല്ലാത്തരത്തിലും കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് സജ്ജമായി.
Photo Courtesy : Google/ images are subject to copyright