പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആർഡിഎസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
സർക്കാർ പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആർഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കരിപ്പട്ടികയിൽ കമ്പനിയെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇനി ആർഡിഎസ് കമ്പനിക്ക് സംസ്ഥാനത്തെ യാതൊരു നിര്‍മാണ പ്രവൃത്തികളും നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിൻ്റെ തീരുമാനം. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര വിജിലന്‍സിൻ്റെ മാർഗ്ഗനിർദേശങ്ങൾക്കനുസരിച്ചാണ് നടപടി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്കെതിരെ നിലവില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണത്തിന് ആര്‍ഡിഎസും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നൽകിയിരുന്നത്. സർക്കാർ ഈ കരാറിൽ നിന്നും ആർഡിഎസിനെ ഒഴിവാക്കിയിരുന്നു.
ആർടിഎസ് ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു ഇതിനെത്തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളാണ് ആർടിഎസ് നടത്തിയിരിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ടെന്‍ഡറിൽ മതിയായ കാരണങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്ന വ്യവസ്ഥയുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ പദ്ധതികളുടെ കരാറുകള്‍ ഇനി ആര്‍ഡിഎസിനോ അവര്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനോ നല്‍കില്ല എന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright