തീരപരിപാലന നിയമം ലംഘിച്ചു പണിത മരടിലെ നാലു ഫ്ലാറ്റുകൾ ജനുവരി11, 12 തീയ്യതികളിൽ പൊളിക്കും.
തീരപരിപാലന നിയമം ലംഘിച്ചു പണിത മരടിലെ നാലു ഫ്ലാറ്റുകൾ ജനുവരി11, 12 തീയ്യതികളിൽ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചില സാങ്കേതിക തടസങ്ങൾ മൂലമാണ് പൊളിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
നാലുഫ്ലാറ്റുകളും നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും പൊളിക്കുക. എന്നാൽ ഫ്ലാറ്റുകൾ പൊളിക്കാൻ എത്രത്തോളം സ്‌ഫോടക വസ്തുക്കള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനം ഒന്നുമായിട്ടില്ല. ഹോളിഫെയ്ത്തിൻ്റെ കുണ്ടന്നൂരിലുള്ള എച്ച് ടു ഒ, ഇരട്ട സമുച്ചയങ്ങളുള്ള ആല്‍ഫ സെറിന്‍ ഫ്ലാറ്റുകളാണ് 11ന് പൊളിക്കുക. 12ന് ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും.
കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കുമെന്നും, ഇതിൻെറ ഭാഗമായി ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
നിയന്ത്രിത സ്ഫോടനത്തിന് ആവശ്യമായിവരുന്ന സ്ഫോടകവസ്തുക്കളുടെ കണക്ക്, എവിടെയൊക്കെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കും.
Photo Courtesy : Google/ images are subject to copyright