ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം 41 സീറ്റിൽ കേവലഭൂരിപക്ഷം കടന്നു. 24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മഹാസഖ്യം 42 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 41 സീറ്റാണ്. സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണു തെരഞ്ഞെടുപ്പു നടന്നത്. ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചു. അതിനായി ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.
പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും.
Photo Courtesy : Google/ images are subject to copyright