നാളെ മുതൽ മൊബൈൽ സേവനനിരക്കുകൾക്ക് 50% വർദ്ധനവ്.
നാളെ മുതൽ മൊബൈൽ സേവനനിരക്കുകൾക്ക് 50%വരെ വർദ്ധനവ്. മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഇൻറര്‍നെറ്റ് നിരക്കുകൾക്കാണ് വർദ്ധനവ്. പുതുക്കിയിട്ടുള്ള നിരക്കുകൾ നാളെമുതൽ നിലവിൽ വരും.
റിലയന്‍സ് ജിയോയുടെ നിരക്കിലും വർദ്ധനവുണ്ട്, 40% വരെ വര്‍ധനയാനുള്ളത്. ജിയോയുടെ നിരക്ക് വർദ്ധനവ് വെള്ളിയാഴ്ച മുതലാണ് നിലവില്‍വരുക. വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി ദിവസേന 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. കൂടാതെ അൺലിമിറ്റഡ് കോളുകൾക്കും നിയന്ത്രണമുണ്ടാകും.
28 ദിവസത്തെ പ്ലാനുകൾക്ക് 1000 മിനിറ്റും, 84 ദിവസത്തെ പ്ലാനുകൾക്ക് 3000 മിനിറ്റും 365 ത്തെ പ്ലാനുകൾക്ക് 12000 മിനിറ്റും ആണ് ഇനി സൗജന്യം. ഏകദേശം പ്രതിദിനം 35 മിനിറ്റ് വരെ സൗജന്യം, അതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കാനാണ് തീരുമാനം.
ജിയോ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികൾ നിരക്കുകൾ വർദ്ധിപ്പിക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു.
Photo Courtesy : Google/ images are subject to copyright