ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ്റെ മൂന്നാം പതിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഐഎസ്ആർഓ ചെയർമാൻ അറിയിച്ചു.
ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ്റെ മൂന്നാം പതിപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ അറിയിച്ചു. ചന്ദ്രയാന്‍ മൂന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 2020 ഐ.സ്.ആര്‍.ഒയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് യാത്രികരെ അയച്ച് സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുകയെന്നതാണ് ലക്ഷ്യം. 2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ഇതിനായി നാല് ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലനം ജനുവരി മൂന്നാം വാരത്തില്‍ ആരംഭിക്കും. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
ചന്ദ്രയാന്‍-3 പദ്ധതി അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞത്. കൂടാതെ ചന്ദ്രയാന്‍ മൂന്ന് അതിൻ്റെ മുന്‍ഗാമിയായ ചന്ദ്രയാന്‍ രണ്ടിന് സമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright