അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉടൻ തീരുമാനം അറിയിക്കാൻ ഹൈക്കോടതി.

അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉടൻ തീരുമാനം അറിയിക്കാൻ ഹൈക്കോടതി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉടൻ തീരുമാനം അറിയിക്കാൻ ഹൈക്കോടതി. കർണാടക ഈ വിഷയത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർദ്ദേശം. ഇത് മനുഷ്യ ജീവനുമായി ബന്ധപ്പെട്ട പ്രശ്നമാണ് അതിനാൽ തന്നെ ഇത് അധികം നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നും കോടതി അറിയിച്ചു.

ഇന്ന് വൈകുന്നേരം 5.30യ്ക്ക് മുൻപ് നിലപാട് അറിയിക്കാനും കോടതി അറിയിച്ചിട്ടുണ്ട്, അതിനാൽ തന്നെ ഈ കേസിൽ ഇന്ന് തന്നെ വിധിയുണ്ടായേക്കാം. രൂക്ഷ കോവിഡ് ബാധിത പ്രദേശമായ കാസർകോഡെയ്ക്കുള്ള അതിര്‍ത്തിപാത തുറക്കാനാവില്ലെന്ന് കര്‍ണാട അഡ്വക്കേറ്റ് ജനറല്‍ അറിയിച്ച സാഹചര്യത്തിൽ കടുത്ത വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കൂടാതെ ഇത് മനുഷ്യത്വരഹിതമാണെന്നും കോടതി അറിയിച്ചു.

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതുകൊണ്ട് കേരളത്തിലെ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ളവരെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് കാണിച്ച്‌ മംഗലാപുരത്തെ ആശുപത്രികള്‍ നല്‍കിയ കത്ത് ഉള്‍പ്പെടെയാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.