കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു.

കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു.

ലോക് ഡൗൺ കാലത്ത് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. മൂന്നാഴ്ച്ചത്തേക്കാണ് സ്റ്റേ ചെയ്‌തത്‌. കനത്ത തിരിച്ചടിയാണ് ഡോക്ടര്‍മാരുടെ എതിര്‍പ്പ് മറികടന്ന് മദ്യമെത്തിക്കാന്‍ നീക്കം നടത്തിയ സര്‍ക്കാരിന് ഇതോടെ ലഭിച്ചത്.

ടി.എൻ.പ്രതാപൻ എംപി നൽകിയ ഹർജിയിലാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സർക്കാരിൻ്റെ ഉത്തരവ്. എന്നാൽ സ്റ്റേ വന്നതോടെ ലോക്‌ഡൗൺ കാലത്ത് മദ്യം ലഭിക്കില്ലെന്നുറപ്പായി.

മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു. സർക്കാരിൻ്റെ ഉത്തരവിനെതിരെ ഡോക്ടർമാരുടെ സംഘടനകളും പ്രധിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.

ലോക്ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആറു പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ മദ്യവിതരണം അ‌നുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മദ്യാസക്തി ഉള്ളവർക്ക് മരുന്നായി മദ്യം നൽകാനാണ് സർക്കാർ തീരുമാനിച്ചത്.

എന്നാൽ മരുന്നായി മദ്യം നൽകിയാൽ മദ്യാസക്തി എങ്ങനെ കുറയുമെന്നും, മദ്യാസക്തിയുള്ളവർക്ക് മദ്യം മരുന്നായി നൽകണമെന്ന് ഒരിടത്തും പറഞ്ഞട്ടില്ലെന്നും, സർക്കാരിൻ്റെ ഈ ഉത്തരവ് ദുരന്തത്തിൻ്റെ കുറിപ്പടിയാണെന്നും ഹൈക്കോടതി വിമർശിച്ചു.

സർക്കാർ ഉത്തരവ് യുക്തിരഹിതമാണെന്നും, ഡോക്ടർമാരെ അ‌വഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവർക്ക് ചികിത്സയാണ് ലഭ്യമാക്കുകയാണ് വേണ്ടത് അല്ലാതെ മദ്യം എത്തിച്ചു നൽകുകയല്ല വേണ്ടതെന്നും കോടതി പരാമർശിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.