രാജ്യത്ത് 24 മണിക്കൂറിനിടെ 693പ്പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,067 ആയി. 24 മണിക്കൂറിനിടെ 693പ്പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കൂടാതെ കൊറോണ ബാധിച്ച് 109 പ്പേരാണ് രാജ്യത്ത് മരിച്ചത്. മരിച്ചവരിൽ ഏറ്റവും കൂടുതൽ 60വയസിന് മുകളിലുള്ളവരാണ്.
രാജ്യത്ത് ലോക്‌ഡൗൺ അവസാനിച്ചാലും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരും. കേരളത്തിൽ 8 ജില്ലകൾ ഉൾപ്പെടെ രാജ്യത്ത് 62 ജില്ലകളാണ് ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്നാണ് ഇതുവരെ വച്ച് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 30പ്പേരാണ് ഇന്ന് കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതുവരെ രാജ്യത്ത് നിസാമുദീന്‍ തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 1445 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്ത 25000പ്പേർ നിരീക്ഷണത്തിലാണ്.
അഞ്ച്‍ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഒര്‍ഡര്‍ നല്‍കിയതായി ഐ.സി.എം.ആര്‍ അറിയിച്ചു. രോഗബാധ തീവ്രമായ എട്ട് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരീലും മേഖലകളായി തിരിച്ച് രോഗനിര്‍ണയപരിശോധന വ്യാപകമാക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യും.
ഏപ്രില്‍ 15 മുതല്‍ രാജ്യത്ത് െപാതുവില്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായാകും നീക്കുക. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം തുടരും. ഷോപ്പിങ് മാളുകളും, സിനിമാ ശാലകളും അടഞ്ഞുതന്നെ കിടക്കും. വിമാന സർവീസുകൾ രാജ്യത്ത് ഭാഗികമായേ പുനരാരംഭിക്കു.
Photo Courtesy : Google/ images are subject to copyright