ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പിന്നീടെന്ന് സംസ്ഥാന മന്ത്രിസഭ.
ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പിന്നീടെന്ന് സംസ്ഥാന മന്ത്രിസഭ, കേന്ദ്ര സർക്കാരിൻ്റെ തീരുമാനം വന്നതിന് ശേഷമായിരിക്കും ചർച്ചയെന്നും മന്ത്രി സഭ അറിയിച്ചു, തിങ്കളാഴ്ച്ച വീണ്ടും മന്ത്രിസഭാ യോഗംകൂടി ഇത് സംബന്ധിച്ച ചർച്ച ചെയ്യും. സാലറി ചലഞ്ചിന്‍റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.
സംസ്ഥാനത്ത് കൊറോണ നിയന്ത്രണ വിധേയമായെന്നാണ് വിലയിരുത്തൽ. അതേസമയം കേന്ദ്ര മന്ത്രിസഭാ സമിതി രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടണമെന്നാണ്. പൊതുഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണം. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകമാണ്. കേന്ദ്ര മന്ത്രിസഭയുടെ സമിതി റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അദ്ദേഹം അല്പസമയത്തിനുള്ളിൽ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ചനടത്തും.
അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5000 കഴിഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. ഗുജറാത്തിലെ ജാംനഗറില്‍ 14 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി ട്രാഫിക് എ.എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താമസിച്ചിരുന്ന കോളനി പൂട്ടി.
Photo Courtesy : Google/ images are subject to copyright