സംസ്ഥാനത്ത് ഇന്ന് 7പ്പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 7പ്പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലകളിലെ മൂന്നുപേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപ്പേർക്ക് സമ്പർക്കത്തിലൂടേയും, ബാക്കി രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്.
കൂടാതെ കേരളത്തിന് ഇന്നൊരു ആശ്വാസ വാർത്തയുമുണ്ട്, ഇന്ന് 27പ്പേർക്കാണ് രോഗം ഭേദമായിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേർ, കണ്ണൂര്‍ ജില്ലയിലുള്ള ആറുപേർ, കോഴിക്കോട് ജില്ലയിലുള്ള രണ്ടുപേർ, എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായിട്ടുള്ളത്.
കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. ഏഴു വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാർജായത്.
കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യഘട്ടത്തില്‍ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.അതിൽ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൂടാതെ സംസ്ഥാനത്ത് കൊറോണ ബാധിച്ചു രണ്ടുപ്പേർ മരണമടഞ്ഞിരുന്നു.
കേരളത്തിൽ വിവിധ ജില്ലകളിലായി 1,29,751 പേരാണ് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കൂടാതെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 126 പേരെയാണ്.
Photo Courtesy : Google/ images are subject to copyright