ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി സ്വന്തമാക്കി സാനിയ: സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.
രാജ്യാന്തര പുരസ്‌കാരമായ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് സ്വന്തമാക്കി സാനിയ മിർസ. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം കൂടിയാണ് സാനിയ. അമ്മയായതിനുശേഷം വിജയകരമായി കോര്‍ട്ടില്‍ തിരിച്ചെത്തിയത് പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.
സാനിയ ഏഷ്യ-ഓഷിയാന മേഖലയില്‍ നിന്നും പോള്‍ ചെയ്ത 16,985 വോട്ടുകളില്‍ 10000 വോട്ടുകള്‍ നേടിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. മെയ് ഒന്നുമുതൽ ആരംഭിച്ച വോട്ടിംഗ് ഒരഴകാലത്തേക്ക് നീണ്ടുനിന്നു. മൊത്തം വോട്ടിൻറെ അറുപത് ശതമാനവും സാനിയയ്ക്കാണ് ലഭിച്ചത്. ഇന്‍ഡൊനീഷ്യയുടെ പതിനാറുകാരി പ്രിസ്‌ക മാഡെലിനെ മറികടന്നാണ് സാനിയ അവാര്‍ഡിന് അർഹയായത്.
അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആണ് ഫെഡ്കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് 2009 ല്‍ തുടക്കമിട്ടത്. കരിയറില്‍ അസാമാന്യമായ കഴിവും ആത്മാര്‍ത്ഥയും കാണിക്കുന്ന ടെന്നീസ് താരങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭ്യമാകുന്നത്.
അതേസമയം, പുരസ്‌കാരത്തുകയായി ലഭിച്ച 1,51790 രൂപ ( 2000 യുഎസ് ഡോളര്‍) തെലുങ്കാന കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരിക്കുകയാണ് സാനിയ. ലോകം കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് ദുരിതമനുഭവിക്കുന്നത് കൊണ്ടാണ് താന്‍ സമ്മാനത്തുക കൈമാറുന്നതെന്ന് സാനിയ പറഞ്ഞു.
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാനിയ കോർട്ടിൽ തിരിച്ചെത്തുന്നത്. കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ ഇന്ത്യയ്ക്ക് ഫെഡ്കപ്പിൻ്റെ പ്ലേഓഫ് റൗണ്ടിലേയ്ക്ക് യോഗ്യത നേടിക്കൊടുത്തു. ഫെഡ് കപ്പിൻ്റെ സെമിയില്‍ കുഞ്ഞിനെയും എടുത്തുനില്‍ക്കുന്ന സാനിയയുടെ ചിത്രം വന്‍ കൈയടി നേടിയിരുന്നു.
2018ലാണ് ഇഷാന് ജന്മം കൊടുത്ത സാനിയ ഈ വര്‍ഷം ജനുവരിയിലാണ് കോര്‍ട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിൻ്റെ ഡബിള്‍സ് കിരീടം നേടിക്കൊണ്ടായിരുന്നു സാനിയയുടെ തിരിച്ചുവരവിൻ്റെ തുടക്കം.
Photo Courtesy : Google/ images are subject to copyright