1,600 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.
1,600 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജീവിതം പ്രതിസന്ധിയിലായ ജനങ്ങള്ക്കയാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്.
കര്‍ഷകര്‍ ചെറുകിട, ഇടത്തരം സംരംഭകള്‍, കൈത്തറി നെയ്ത്തുകാര്‍, പുഷ്പകൃഷി ചെയ്യുന്നവര്‍, അലക്കുകാര്‍, ബാര്‍ബര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവർക്കാണ് ഈ പാക്കേജിൻ്റെ ഗുണം ലഭിക്കുക. പുഷ്പകൃഷിക്കാര്‍ക്ക് ഹെക്ടറിന് 25,000 രൂപയുടെ ധനസഹായം ലഭിക്കും. ബാര്‍ബര്‍മാര്‍ക്കും അലക്കുതൊഴിലാളികള്‍ക്കും 5,000 രൂപ വീതവും, ഓട്ടോ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കും 5000
രൂപ വിതവുമാണ് ഒറ്റത്തവണ നഷ്ടപരിഹാരമായി ലഭിക്കുക.
നിര്‍മാണ തൊഴിലാളികള്‍ക്ക് 3,000 രൂപ വീതം നല്‍കും. നേരത്തെ നല്കിയ 2,000 രൂപയ്ക്കു പുറമേയാണ് ഈ തുക. കോവിഡ് കര്‍ഷകരെ മാത്രമല്ല നഗരത്തിലും ഗ്രാമത്തിലുമുള്ള ബാര്ബര്മാരെയും അലക്കു തൊഴിലാളികളെയും ബാധിച്ചിട്ടുണ്ടെന്നും 60,000 അലക്കുകാര്‍ക്കും 2,30,000 ബാര്‍ബര്‍മാര്‍ക്കും 5,000 രൂപ വച്ചു നല്‍കുമെന്നും യദ്യൂരപ്പ പറഞ്ഞു.
കൈത്തറി നെയ്ത്തുകാരുടെ അക്കൗണ്ടില്‍ 2,000 രൂപ വീതം നിക്ഷേപിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രണ്ടു മാസത്തെ വൈദ്യുതി ബില്ല് എഴുതി തള്ളും. വലിയ വ്യവസായങ്ങളുടെ വൈദ്യുത ബില്ലുകള്‍ രണ്ടു മാസത്തേക്കു മാറ്റി വയ്ക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright