കോവിഡ് സാഹചര്യത്തിൽ ബസ്സ് നിരക്ക് മിനിമം ചാർജ് 10 രൂപയാക്കാൻ ശുപാർശ.
കോവിഡ് സാഹചര്യത്തിൽ ബസ്സ് നിരക്ക് മിനിമം ചാർജ് 10 രൂപയാക്കാൻ ശുപാർശ. കിലോമീറ്ററിന് 90 പൈസയുടെ വര്‍ധന ഉണ്ടാകും. കോവിഡിന് ശേഷം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോൾ നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. ഇപ്പോഴുള്ള ശുപാര്‍ശ കോവിഡ് നിയന്ത്രണമുള്ള കാലത്തേക്ക് മാത്രമുള്ളതാനിന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷൻ്റെ ഇടക്കാല റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ചാര്‍ജ് വര്‍ധനയ്ക്ക് രണ്ട് രീതിയിലുള്ള ശുപാര്‍ശകളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഒന്നെങ്കിൽ മിനിമം ടിക്കറ്റ് 12 രൂപയും കിലോമീറ്റര്‍ നിരക്ക് 90 പൈസയുമാക്കുക, അല്ലെങ്കില്‍ മിനിമം നിരക്ക് 10 ആക്കുക, കിലോമീറ്ററിന് 1.10 രൂപ ഈടാക്കുക.
വിദ്യാര്‍ഥികളുടെ മിനിമംനിരക്ക് അഞ്ച് രൂപയാക്കാനും നിര്‍ദേശമുണ്ടായിരുന്നു. ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കണമെന്നാണ് വ്യവസ്ഥ. ബസ്സുടമകളുടെ പ്രധാന പരാതികളിലൊന്ന് ഇതായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണ് നിരക്ക് വര്‍ധനയിലേക്കു നയിക്കുന്നന്നത്.
അടച്ചിടല്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ ബസ്ചാര്‍ജ് താത്കാലികമായി ഉയര്‍ത്തിയിരുന്നു. എന്നാൽ പിന്നീട് നിരക്ക് പഴയപടിയാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് കോടതി നിര്‍ദേശിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright