സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി
സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനി ഉപദേശമുണ്ടാവില്ല കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
പലരും മാസ്ക് പോലും ഉപയോഗിക്കുന്നില്ല. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കാനാണ് പൊലീസ് ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ ഉപദേശം ഉണ്ടാകില്ലെന്നും അറസ്റ്റും പിഴയും ഉള്‍പ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് രോഗികള്‍ കൂടിയ സാഹചര്യത്തില്‍ ആറു ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നും ഇതിനായി ഒരു കടയിൽ ഒരേ സമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ.
കടകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നിന്നാല്‍ ഉടമയ്‌ക്കെതിരെയും ഒപ്പം കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെയും നടപടിഎടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright