സിബിഎസ്‌ഇയുടെ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയാതായി കേന്ദ്രസർക്കാർ അറിയിച്ചു
കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സിബിഎസ്‌ഇയുടെ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയാതായി കേന്ദ്രസർക്കാർ അറിയിച്ചു. സിബിഎസ്‌ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രിംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.
പൂര്‍ത്തിയായ പരീക്ഷകളുടെ മാര്‍ക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുക. ഇക്കാര്യത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്‌മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
19 –നും 31–നും ഇടയ്ക്ക് നടത്താനിരുന്ന പരീക്ഷകൾ അന്ന് മാറ്റിയിരുന്നു. ഇവയാണ് ജൂലൈയിൽ നടത്താനിരുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്.
10ാം ക്ലാസിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിലവില്‍ അവരുടെ പരീക്ഷകള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും മേഖലകളില്‍ പരീക്ഷകള്‍ നടക്കാനുണ്ടെങ്കില്‍ അവ റദ്ദാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍സുപ്രിം കോടതിയെ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ രണ്ട് അവസരങ്ങളാണ് ഉള്ളത്, ഒന്നുകില്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇ നിശ്ചയിക്കുന്ന മാക്ക് അല്ലെങ്കിൽ കൂടുതൽ മാർക്കിനായി ഇംപ്രൂവ്‌മെൻറ് ചെയ്യാം. എന്നാല്‍ ഇംപ്രൂവ്‌മെൻറ് പരീക്ഷകള്‍ എന്ന് നടക്കുമെന്നകാര്യം തീരുമാനിച്ചിട്ടില്ല, സാഹചര്യം അനുകൂലമായി വരുന്ന സമയത്തായിരിക്കും ഇംപ്രൂവ്‌മെൻറ് നടത്തുക.
സി.ബി.എസ്.ഇയുടെ തീരുമാനം തന്നെ പിന്തുടര്‍ന്ന് പരീക്ഷ റദ്ദാക്കാമെന്ന് ഐ.സി.എസ്.ഇയും അറിയിച്ചു. മൂല്യം നിർണയവും സിബിഎസ്ഇ യുടെ മാതൃകയായിരിക്കും തുടരുക. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
Photo Courtesy : Google/ images are subject to copyright