സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 7000 വരെ ആകുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം. ആദ്യം അഞ്ഞൂറ് തികയാൻ 90 ദിവസം എടുത്തുവെങ്കിൽ അവസാനം അഞ്ഞൂറ് തികയാന്നെടുത്തത് വെറും 5 ദിവസമാണ്. ഇതിൽ നിന്നും വ്യാപനത്തിൻ്റെ വേഗം നമുക്ക് വ്യക്തമാകും. സമൂഹവ്യാപനതോത് അളക്കാനുളള ആന്റിബോഡി പരിശോധന ഇന്നുമുതല്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
മൂന്നു മാസമെടുത്തു മേയ് ആദ്യവാരത്തില്‍ അഞ്ഞൂറ് രോഗികളെന്ന കണക്ക് തികയാന്‍. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ 27 വരെയുളള വെറും 20 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ആയിരത്തിലെത്തി. മൂന്നാംഘട്ടത്തിൻ്റെ തുടക്കമെന്ന് കണക്കാക്കുന്ന സമയമാണിത്. പിന്നീടുളള പത്തു ദിവസം കൊണ്ട് കൊറോണ കണക്കുകള്‍ ഇരട്ടിച്ചു. കൂടാതെ മരണസംഖ്യ പതിനാറ് ആയി.
മൂന്നാം ഘട്ടത്തിലെ ആയിരത്തഞ്ഞൂറ് പ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത് അതിൽ 728 പേര്‍ വിദേശത്ത് നിന്നു വന്നവരും 617 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 153 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ മരിച്ച വൈദികനും കൊല്ലത്ത് വീട്ടില്‍ മരിച്ചു കിടന്ന ആള്‍ക്കുമുള്‍പ്പെടെ സംസ്ഥാനത്ത് 30 ലേറെപ്പേരുടെ രോഗ ഉറവിടം വ്യക്തമല്ലാത്തത് നിശബ്ദ രോഗവ്യാപനത്തിൻ്റെ സൂചനയാണെന്നും വിദഗ്ധര്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright