സ്വകാര്യ ബസ്സുകൾ നിരത്തിൽ നിന്നും പിന്മാറിയതോടെ വർദ്ധിച്ച യാത്രക്ലേശം പരിഹരിക്കുന്നതിനായി സര്‍വീസുകള്‍ കൂട്ടുമെന്ന് ഗതാഗത മന്ത്രി.
സ്വകാര്യ ബസ്സുകൾ നിരത്തിൽ നിന്നും പിന്മാറിയതോടെ വർദ്ധിച്ച യാത്രക്ലേശം പരിഹരിക്കുന്നതിനായി നടപടികളുമായി കെഎസ്ആർടിസി. തിരക്ക് കൂടുതലുള്ള ഹ്രസ്വ ദൂര റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് തീരുമാനം. . സ്വകാര്യ ബസുകള്‍ ഈ നടപടി തുടര്‍ന്നാല്‍ യാത്രക്കാര്‍ പൊതുഗതാഗതത്തെ കൈവിടുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. പൊതുഗതാഗതം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം സ്വകാര്യ ബസ്സുകളും കൊച്ചിയിൽ സർവീസ് നടത്തിയില്ല. ഉണ്ടായിരുന്ന ബസ്സുകളിലാണെങ്കിൽ പൊതുവെ നല്ല തിരക്കായിരുന്നു. എന്നാൽ ആ ബസുകള്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടിയെടുത്തതോടെ അവയും സര്‍വീസ് നിർത്തി. എന്നാൽ ഇന്ന് ഓടുന്ന മിക്ക ബസ്സുകളിലും വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമേയുള്ളൂ.
സ്വകാര്യ ബസില്ലാത്തതിനാല്‍ യാത്രാക്ലേശം രൂക്ഷമാകുമെന്നതിനാൽ ജനങ്ങൾ പൊതുഗതാഗതത്തെ ഒഴിവാക്കി. എന്നാൽ ഇന്ന് സർവീസ് നടത്തുന്ന ഒട്ടുമിക്ക കെഎസ്ആർടിസി ബസ്സുകളിലും പൊതുവെ തിരക്ക് കുറവാണ്.
എന്നാൽ ചില റൂട്ടുകളിൽ ചില സമയങ്ങളിൽ യാത്രാക്ലേശം നന്നായി ഉണ്ട്, ഇത് എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബസ് സ്റ്റാന്‍ഡുകളില്‍ ആളില്ലാത്തത് ബസ്സ്റ്റാൻഡിലെ കച്ചവടക്കാര്‍ക്കും, ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright