24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9000 കടന്നു.
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9000 കടന്നു. ഇന്ത്യയില്‍ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസമായിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,16919 ആയി.
ഇതില്‍ ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 6075 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ 2500 ലേറെ പേരും ഗുജറാത്തില്‍ 1100 ലധികം പേരും മരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 23,000 കടന്നു. തമിഴ്നാട്ടില്‍ 25,000 ത്തിലധികം പേര്‍ക്കും മഹാരാഷ്ട്രയില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കും രോഗമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 74860 പേര്‍ക്കാണ് രോഗമുള്ളത്.
ആന്ധ്രാ പ്രദേശില്‍ 4080, ബീഹാറില്‍ 4390, ഡല്‍ഹിയില്‍ 23645, ഗുജറാത്തില്‍ 18100, കര്‍ണാടകയില്‍ 4063, മധ്യപ്രദേശില്‍ 8588, രാജസ്ഥാനില്‍ 9652, തമിഴ്നാട്ടില്‍ 25872, ഉത്തര്‍പ്രദേശില്‍ 8729, ബംഗാളില്‍ 6508 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. മധ്യപ്രദേശില്‍ 371 പേരും ഡല്‍ഹിയില്‍ 606 പേരും ബംഗാളില്‍ 345 പേരും മരിച്ചു.
ഇന്ത്യയില്‍ കൊറോണ വ്യാപനം കൂടുതല്‍ രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം മരണം 260 ആണ്. കൂടാതെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ അദ്ദേഹവുമായി ഏറ്റവും അടുത്തിടപഴകിയ 35 ജീവനക്കാരോടും ക്വാറന്‍റീനില്‍ പ്രവേശിക്കാൻ കേന്ദ്രം നിർദേശിച്ചു.
ലോകത്തെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ ഇതുവരെ സ്ഥിരീകരിച്ചത് 63.93 ലക്ഷം പേര്‍ക്കാണ്, ഇതില്‍ 27.86 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 3.83 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിലും യുകെയിലുമാണ് കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ലക്ഷത്തിന് മുകളിലാണ് ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Photo Courtesy : Google/ images are subject to copyright