ജനകീയായ ആരോഗ്യമന്ത്രി – കെ. കെ. ശൈലജ
ഇന്ത്യയിലെ ആദ്യത്തെ വൈറസ് കേസുകൾ തിരിച്ചറിഞ്ഞതുമുതൽ (ജനുവരി 20-ൽ വുഹാനിൽ നിന്ന് യാത്ര ചെയ്ത 3 വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ) അത് നിയന്ത്രണത്തിലാക്കാൻ സംസ്ഥാനം നടത്തിയ ശ്രമങ്ങൾ ലോകത്താകമാനം പ്രശംസ നേടി. ഉദ്യോഗസ്ഥരുമായും ആരോഗ്യപ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും, വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തതും വ്യക്തവും കൃത്യവുമായ ആസൂത്രണങ്ങളിലൂടെ നടപ്പിലാക്കിയതും കോവിഡിനെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സഹായിച്ചു. പലയിടങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റക്കാർക്ക് പാർപ്പിടം, ഭക്ഷണം എന്നിവ ഏർപ്പെടുത്തിയതുമുതൽ കർശനമായ ഒരു കോൺടാക്റ്റ് ആൻഡ് ട്രേസ് പ്രോഗ്രാം നടപ്പിലാക്കുന്നത് മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നിലവിൽ വന്നപ്പോൾ, കേരളത്തിൻ്റെ ശ്രമങ്ങളെ നയിക്കുന്നതിനുള്ള ശൈലജ ടീച്ചറുടെ പ്രതിബദ്ധത സമാനതകളില്ലാത്തതാണ്.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഓരോ ജില്ലയിലും രണ്ട് ആശുപത്രികൾ കോവിഡ്-19 ന് വേണ്ടി മാറ്റിവച്ചു. ഓരോ മെഡിക്കൽ കോളേജും കോവിഡ് രോഗികൾക്കായി 500 കിടക്കകൾ നീക്കിവച്ചു. പ്രത്യേക പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഏർപ്പാടാക്കി. രോഗനിർണയ പരിശോധന സൗകര്യങ്ങൾ കുറവായിരുന്നു. പ്രത്യേകിച്ചും, സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങളിൽ രോഗം എത്തിയതിനുശേഷം, രോഗലക്ഷണങ്ങളുള്ള രോഗികൾക്കും അവരുടെ അടുത്ത സമ്പർക്കങ്ങൾക്കും, അതുപോലെ തന്നെ ലക്ഷണമില്ലാത്ത ആളുകളുടെയും സ്രവപരിശോധനകൾ നടത്തിയതുപോലെയുള്ള സൗകര്യങ്ങൾ നമുക്ക് കുറവായിരുന്നു. ആരോഗ്യ പ്രവർത്തകർ, പോലീസ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നിസ്വാർത്ഥ സേവനങ്ങൾ വിസ്മരിക്കാവുന്നതല്ല. കേരളത്തിലെ ഒരു പരിശോധനഫലം 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കി.
പകർച്ചവ്യാധിയുടെ അവസ്ഥയെക്കുറിച്ചും വ്യാപനം തടയുന്നതിനുള്ള നടപടികളെക്കുറിച്ചും സംസ്ഥാനത്തെ പൗരന്മാരെ ബോധവൽക്കരിക്കുന്നതിന് ദിനപത്രങ്ങൾ സോഷ്യൽ മീഡിയകൾ ടെലിവിഷൻ ചാനലുകൾ ഇവയൊക്കെ സജ്ജമാക്കി. ജനങ്ങൾക്കൊപ്പം നിന്ന് പകർച്ചവ്യാധിയുടെ ഭീതി ഒഴിവാക്കാനും കേരളസർക്കാർ പ്രവർത്തിച്ചു.
ലോക്ക്ഡൗൺ കാലത്ത് ദരിദ്ര-സമ്പന്നഭേദമില്ലാതെ സൗജന്യ ഭക്ഷ്യധാന്യകിറ്റുകൾ ജനങ്ങൾക്ക് നൽകി . ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് സാമൂഹിക അടുക്കളകൾ വഴി ഭക്ഷണപ്പൊതികൾ വിതരണംചെയ്യുക വഴി വിശപ്പിനോട് സന്ധിയില്ല പ്രവർത്തനങ്ങൾ നടത്തി. മനുഷ്യർക്കൊപ്പം തെരുവിലെ മൃഗങ്ങൾക്കും ഭക്ഷണം നൽകി.
കേരളത്തിലെ കോവിഡ് -19 പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിനുള്ള നേതൃത്വത്തിന് കെ. കെ. ശൈലജയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന കൊടുക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സർക്കാർ ശ്രദ്ധചെലുത്തി. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും (കേരളത്തിൽ മറ്റു സംസ്ഥാനങ്ങളുമായി അതിരുകളുള്ള അനവധി അതിർത്തികളുണ്ട്, ധാരാളം കുടിയേറ്റ തൊഴിലാളികളുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന ഒരു വലിയ പ്രവാസി ജനസംഖ്യയുണ്ട്), പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട് 3 മാസത്തിലേറെയായി, സംസ്ഥാനത്ത് എട്ട് മരണങ്ങളും ആയിരത്തിലേറെ സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് അണുബാധയുടെ – ഇന്ത്യയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ മരണനിരക്ക് (0.8 %, ദേശീയ ശരാശരി 3.7%). ഒരു ലക്ഷത്തിലധികം ആളുകൾ ഒറ്റപ്പെടലിലോ വീട്ടിലോ നിയുക്ത സൗകര്യങ്ങളിലോ കഴിയുന്നു. ഇന്ത്യയിലുടനീളം അണുബാധ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് പകർച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാനും നാലഘട്ടത്തെ നേരിടാനും കേരളം കൈക്കൊണ്ട സമീപനം ആശ്വാസകരമാണ്. കെട്ടുറപ്പുള്ള ഒരു ഭരണസംവിധാനത്തിൻ്റെ വിജയമാണ് ബി ബി സി വാർത്തയിൽ കേരളത്തിൻ്റെ ആരോഗ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധപ്പെടുത്തിയത്.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനകീയായ ആരോഗ്യമന്ത്രി എന്നതിലുപരി മികച്ച സംഘാടനാമികവും സ്നേഹവും സമർപ്പണവും കൈമുതലാക്കിയ കേരളീയരുടെ ടീച്ചറമ്മ. രണ്ട് മഹാമാരികളെ കൈപ്പിടിയിലൊതുക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പവും നിയമപാലകർക്കൊപ്പവും മുന്നിൽ നിന്ന് നയിച്ച അമ്മ മനസിന് സ്നേഹാഞ്ജലി. വരും തലമുറയിലെ രാഷ്ട്രീയപ്രവർത്തകർക്ക് ഉത്തമമാതൃകയാണ് ടീച്ചറുടെ പ്രവർത്തനങ്ങൾ. പകർച്ചവ്യാധി തടയുന്നതിന് നമ്മുടെ കൊച്ചുകേരളത്തിൻ്റെ പ്രവർത്തനങ്ങളെ ലോകം മുഴുവൻ ഉറ്റുനോക്കുമ്പോഴും അഭിനന്ദിക്കുമ്പോഴും ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഭരണസംവിധാനത്തിൽ ജീവിക്കുന്നതിൽ കേരളീയ ജനതയ്ക്ക് അഭിമാനിക്കാം.