മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്; ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ച് സമീറ റെഡ്ഡി.
താരങ്ങൾ മാത്രമല്ല സാധാരണക്കാരും തടികൂടിയതിൻ്റെയും മെലിഞ്ഞതിൻ്റെയും സൗന്ദര്യത്തിൻ്റെയും കാര്യത്തിൽ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. അതുപോലെ പ്രസവശേഷം ശരീരഭാരം വർധിച്ചതിനെത്തുടർന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി.
ഇപ്പോഴിതാ ബോഡി ഷെയ്‍മിംഗിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. പ്രസവത്തിനുശേഷം നരച്ച മുടി, തൂങ്ങിയ കണ്ണുകൾ, മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണെന്നാണ്; ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ച് സമീററെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്.
ഒരു ആരാധികയില്‍ നിന്ന് കിട്ടിയ സന്ദേശത്തെ തുടര്‍ന്നാണ് മേയ്‍ക്കപ്പ് ഇല്ലാതെ വന്ന് സമീറ റെഡ്ഢി ബോഡി ഷെയ്‍മിംഗിനെതിരെ പ്രതികരിച്ചത്. ഒരു വയസുള്ള കുഞ്ഞിൻ്റെ അമ്മ അയച്ച സന്ദേശമാണ് തന്നെ ഇങ്ങനെ പ്രതികരിക്കാൻ കാരണമാക്കിയതെന്നും താരം പറഞ്ഞു. പ്രസവശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നായിരുന്നുവെന്നും, തൻ്റെ ചിത്രങ്ങള്‍ കാണുമ്പോൾ അവരെ കൂടുതൽ സങ്കടപ്പെടുത്തുന്നുവെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നത്.
മെയ്ക്ക് അപ്പ് ഇല്ലാതെ നരച്ച മുടിയും പാടുകളുള്ള മുഖവും വീഡിയോയിലൂടെ വെളിപ്പെടുത്തിയാണ് താരം ഇതിനെതിരെ പ്രതികരിക്കുന്നത്. ‘ഞാന്‍ വളര്‍ന്നത് സൗന്ദര്യത്തെ താരതമ്യം ചെയ്യുന്നത് കേട്ടാണ്. എൻ്റെ മെലിഞ്ഞ സഹോദരികളുമായി എപ്പോഴും ഞാന്‍ താരതമ്യം ചെയ്യപ്പെട്ടു. സിനിമയില്‍ വന്നപ്പോഴും മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യപ്പെടാന്‍ തുടങ്ങി. അതിനാല്‍ ഞാന്‍ തന്നെ കുറെ കാര്യങ്ങള്‍ ചെയ്തുകൂട്ടി.
നിറം വർദ്ധിപ്പിക്കാനും കണ്ണുകള്‍ തിളങ്ങാനും വഴികള്‍ തേടി. ശാരീരികാകൃതി കിട്ടാന്‍ പാഡുകള്‍ വെച്ചുകെട്ടി. അവസാനം എനിക്ക് തന്നെ ഇതൊക്കെ ബോറാണെന്ന് തോന്നിത്തുടങ്ങി. അങ്ങനെയാണ് ഞാന്‍ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,” സമീറ റെഡ്ഡി പറയുന്നു.
രൂപമല്ല പ്രധാനം, ആരോഗ്യമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തൻ്റെതെന്നും സമീറ റെഡ്ഢി പറയുന്നു. മെലിയുക എന്നതല്ല ആരോഗ്യമുണ്ടാകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കുക, സമയമാകുമ്പോള്‍ അനാവശ്യ ഫാറ്റ് കളയാം. ഇപ്പോള്‍ മെലിയാനല്ല ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത് എന്ന് സമീറ റെഡ്ഢി സന്ദേശം അയച്ച ആളോട് എന്നോണം പറയുന്നു. സമീറ റെഡ്ഢി മുമ്പും ബോഡി ഷെയ്‍മിംഗിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright