സംസ്ഥാനത്ത് ഈ മാസം 31 വരെ പ്രകടനങ്ങളും പ്രതിഷേധസമരങ്ങളും പാടില്ലെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് ഈ മാസം 31 വരെ പ്രകടനങ്ങളും പ്രതിഷേധസമരങ്ങളും പാടില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാർ പുറപ്പെടുവിക്കുന്ന എല്ലാ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് കോടതിയുടെ ഉത്തരവ്.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അഥവാ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിൻ്റെ ഉത്തരവ്. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കിയതായി കാണിച്ച് കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ യു ഡി എഫും ബി ജെ പിയും നടത്തിവരുന്നതിനിടെയാണ് കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്.
Photo Courtesy : Google/ images are subject to copyright