റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീന് പ്രതിരോധശേഷി ആറുമാസം മാത്രം: പരീക്ഷണത്തിന്‍റെ ഭാഗമായി വാക്സീന്‍ സ്വീകരിച്ച ഏഴില്‍ ഒരാളില്‍ വീതം പാർശ്വഫലം.
റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീന് പ്രതിരോധശേഷി ആറുമാസം മാത്രം. റഷ്യയിലെ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി ഉറപ്പുനല്‍കാനില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ റഷ്യൻ ആരോഗ്യമന്ത്രി പരീക്ഷണത്തിന്‍റെ ഭാഗമായി സ്പുട്നിക് 5 വാക്സീന്‍ സ്വീകരിച്ച ഏഴില്‍ ഒരാളില്‍ വീതം പാര്‍ശ്വഫലങ്ങളുണ്ടാകുന്നുണ്ട് എന്നും അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടയാണ് സ്പുട്നിക് അഞ്ചിന് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി അവകാശപ്പെടാനാകില്ലെന്ന് അലക്സാണ്ടര്‍ റിസികോവ് അറിയിച്ചത്.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കോവിഡ് വാക്സീന് ആ ജീവനാന്തപ്രതിരോധശേഷിയാണ് കമ്പനി അവകാശപ്പെടുന്നത്. റഷ്യൻ വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണത്തിൻ്റെ ഭാഗമായി 300ൽപരം ആളുകളിലാണ് പരീക്ഷിച്ചത്, അവരിൽ 14ശതമാനം ആളുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായെന്നാണ് റഷ്യൻ ആരോഗ്യമന്ത്രി അറിയിച്ചത്. ക്ഷീണം, പനി, പേശീ വേദന എന്നിവയാണ് പാർശ്വഫലങ്ങളായി അനുഭവപ്പെടുന്നത്.
മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ വാക്സീന് അംഗീകാരം നല്‍കിയ റഷ്യയുടെ നടപടിക്കെതിരെ ലോകാരോഗ്യസംഘടനാ വരെ രംഗത്തെത്തിയിരുന്നു. റഷ്യൻ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിക്കാൻ അപേക്ഷിച്ചിരുന്നു, എന്നാൽ ഇന്ത്യയില്‍ മനുഷ്യപരീക്ഷണം നടത്തി വിജയിച്ചാല്‍ മാത്രമായിരിക്കും വിപണിയിലെത്തുക.
Photo Courtesy : Google/ images are subject to copyright