ലഹരിമരുന്ന് കേസ്: ബോളിവുഡ് നടി ദീപിക പദുക്കോണിലേക്കും നീളുന്നു.

ലഹരിമരുന്ന് കേസ്: ബോളിവുഡ് നടി ദീപിക പദുക്കോണിലേക്കും നീളുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി അന്വേഷണം ബോളിവുഡ് നടി ദീപിക പദുക്കോണിലേക്കും നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെയും അന്വേഷണ ഏജന്‍സി ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന്‍ കാരണം. ഡി എന്നത് ദീപികയെയും കെ എന്നത് ഖ്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും നാര്‍ക്കോട്ടിക്‌സ് ബ്യൂറോ തിരിച്ചറിഞ്ഞിട്ടുണ്ട്. കരിഷ്മയെ ചൊവ്വാഴ്ചയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

അതേസമയം, കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യുടെ മാനേജര്‍ ആയിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും അടുത്ത ദിവസം തന്നെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും. റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചത്. സാറയും ശ്രദ്ധയും സിമോണി കംബട്ട എന്നിവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും റിയ ചക്രബര്‍ത്തി കുറ്റസമ്മതം നടത്തിയതായി എന്‍സിബി പറയുന്നു.

ദീപികയ്ക്ക് പുറമേ നടന്‍ രാകുല്‍ പ്രീത് സിംഗ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ കമ്ബാട്ടാ, പ്രൊഡ്യൂസര്‍ മധു മന്തേന വര്‍മ്മ, എന്നിവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.