ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ മരണം കൊലപാതകമാണെന്ന വാദം തള്ളി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ മരണം കൊലപാതകമാണെന്ന വാദം തള്ളി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ മരണം കൊലപാതകമാണെന്ന വാദം തള്ളി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം. വിഷം കൊടുത്തതായും കഴുത്ത് ഞെരിച്ചും സുശാന്ത് കൊല്ലപ്പെട്ടതായുള്ള എല്ലാ അഭ്യൂഹങ്ങളേയും തള്ളിയാണ് എയിംസ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധ സംഘം സിബിഐയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്.

സിബിഐ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റേതാണ് ഈ റിപ്പോര്‍ട്ട്. ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിബിഐയ്ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുംബൈ പൊലീസിൻ്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുശാന്ത് ആത്മഹത്യ ചെയ്തതായാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുശാന്തിൻ്റെ കുടുംബത്തിൻ്റെ പരാതിയിലാണ് കേസില്‍ സിബിഐ അന്വേഷണം നടക്കുന്നത്

ജൂണ്‍ 14നാണ് മുപ്പത്തിനാലുകാരനായ സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണ് കേസ് മുന്നോട്ട് കൊണ്ടുപോയത്. അതേസമയം ആത്മഹത്യാ പ്രേരണ കണ്ടെത്താനുള്ള അന്വേഷണം സിബിഐ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.