കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായി നിയോഗിചിരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു.
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായി നിയോഗിചിരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു. എട്ട് മണിക്കൂര്‍ ഇനി ജീവക്കാര്‍ക്ക് വിശ്രമം നല്‍കും.
ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമം അനുവദിക്കും. ഇവര്‍ക്കായി പ്രത്യേക വിശ്രമമുറിയും ഒരുക്കും. ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കാനും മന്ത്രി എ.കെ ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എട്ടു മണിക്കുറിന് മുകളില്‍ ഓടുന്ന ബസുകള്‍ക്കാണ് ക്രൂ ചെയ്ഞ്ച് നടപ്പാക്കുന്നത്.
വൈറ്റിലയിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ക്രമീകരണത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന ഉന്നതല അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടര്‍ ലൈസന്‍സുകള്ള രണ്ട് ഡ്രൈവര്‍മാരെ നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ റൂളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമില്ല. ഇതേ തുടര്‍ന്നാണ് ഡ്രൈവര്‍മാരെ കണ്ടക്ടറായും നിയോഗിക്കുന്ന രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
Photo Courtesy : Google/ images are subject to copyright