ചൂട് കാലാവസ്ഥയില്‍ വര്‍ധിക്കുമെന്ന് മലയാളി ഗവേഷണവിദ്യാര്‍ഥിനിയുടെ പഠനറിപ്പോർട്ട്.
ആഗോളതാപനം തടഞ്ഞാല്‍ മാത്രമേ വൈറസിനെ തുരത്താനാകൂ എന്ന് വിദ്യാര്‍ഥിനിയുടെ ഗവേഷണഫലം പറയുന്നു. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്‌ഫെറിക് ഫിസിക്സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍. ഈ കണ്ടെത്തൽ അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍-ജിയോ ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുഹായിലെ സണ്‍യാറ്റ് സെന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് അറ്റ്മോസ്‌ഫെറിക് സയന്‍സില്‍ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കോവിഡ് പഠനവും ഗവേഷണവും നടത്തിയത്. മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ ഇന്ത്യയിലെ വിവധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിൽ, ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയില്‍ കാര്‍ബണ്‍ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright