കോവിഡിനെ ചെറുക്കാന്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്.

കോവിഡിനെ ചെറുക്കാന്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്.

കോവിഡിനെ ചെറുക്കാന്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും, ബ്രിട്ടീഷ് കമ്പനി ആസ്ത്ര സെനക്കയും ഉള്‍പ്പെട്ട ‘കൊവാക്‌സിനിലാണ്’ രാജ്യം കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ ഫൈസറിന് അനുമതി നല്‍കിയതോടെ വാക്‌സിന്‍ വിപണിയിലെത്തിക്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. അടുത്ത ഒരാഴ്ചക്കുള്ളില്‍ വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാനാണ് ബ്രിട്ടണ്‍ ലക്ഷ്യമിടുന്നത്.

95 ശതമാനം ഫലപ്രദമാണ് തങ്ങളുടെ വാക്‌സിനെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ എത്തിയാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മരുന്ന് സൂക്ഷിക്കേണ്ടതായുണ്ട്.

റഷ്യന്‍ വാക്‌സിനായ ‘സ്പുഡ്‌നിക് അഞ്ചും’ വിപണിയിലേക്കുള്ള തയ്യാറെടുപ്പിലാണ്. 95 ശതമാനം ഫലപ്രാപ്തിയാണ് റഷ്യന്‍ വാക്‌സിനും അവകാശപ്പെടുന്നത്. ‘കൊവാക്സിൻ്റെ’ മൂന്നാമത്തെ പരീക്ഷണ ഘട്ടത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനിടയില്‍ വാക്‌സിന്‍ പരീക്ഷിച്ച ചെന്നൈ സ്വദേശിയില്‍ മറ്റ് രോഗങ്ങള്‍ പ്രകടമായെന്ന വാദമുയര്‍ന്നെങ്കിലും എസ്.ഐ.ഐ ഇത് തള്ളിയിരുന്നു.

സൈഡസ് കാഡിയ, ഭാരത് ബയോടെക്-ഐ.സി.എം.ആര്‍, മോഡേണ എന്നിവരാണ് മറ്റ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍. 2021 തുടക്കത്തില്‍ 12 കോടി വാക്‌സിന്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഡേണ. കോവിഡിനെതിരെ ചില ഘട്ടങ്ങളില്‍ 100 ശതമാനവും ഫലപ്രദമാണ് മോഡേണ വാക്‌സിനെന്ന് വിലയിരുത്തിയിരുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.