ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല്‍ ദക്ഷിണേന്ത്യന്‍ അവാര്‍ഡ് മലയാളത്തില്‍ നിന്ന് മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് മലയാളത്തിൻ്റെ മഹാനടനും കംപ്ലീറ്റ് ആക്ടറുമായ മോഹന്‍ലാല്‍ സ്വന്തമാക്കി. മലയാളത്തിലെ മികച്ച നടാനായി സുരാജ് വെഞ്ഞാറമൂടിനും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതി തിരുവോത്തിനും ലഭിച്ചു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉയരെ എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി തിരുവോത് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയപ്പോള്‍ ഉയരെ മികച്ച ചിത്രമായും കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി നാരായണന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന സ്വകാര്യ പുരസ്കാരമാണ് ഇത്.
മികച്ച സംഗീത സംവിധായകന്‍ ദീപക് ദേവ്, എന്നിവയാണ് മലയാളത്തിലെ മറ്റു പുരസ്കാരങ്ങള്‍. തമിഴിലെ മികച്ച നടന്‍ ധനുഷും (അസുരന്‍) നടി ജ്യോതികയുമാണ് (രാക്ഷസി). തമിഴിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്കാരം അജിത്തിനാണ്.
തെലുങ്കിലെ മികച്ച ചിത്രമായി മാറിയത് ജേഴ്സി ആണ്. മികച്ച നടനായി ഏജന്റ് ശ്രീനിവാസ ആത്രേയയിലൂടെ നവീന്‍ പോളിഷെട്ടി തിരഞ്ഞെടുക്കപെട്ടപ്പോള്‍ ഡിയര്‍ കോമ്രേഡിലൂടെ രശ്‌മിക മന്ദനാ മികച്ച നടിയും സാഹൊയിലൂടെ സുജിത് മികച്ച സംവിധായകനുമായി മാറി. എസ് തമന്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയപ്പോള്‍ മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് നേടിയെടുത്തത് നാഗാര്‍ജുന അക്കിനേനി ആണ്.
മുംബൈയിലെ താജ് ലാന്‍ഡ്‍സ് എന്‍ഡ് ഹോട്ടലില്‍ വച്ച് ഫെബ്രുവരി 20തിനാണ് പുരസ്‌കാര വിതരണ ചടങ്ങ്.
Photo Courtesy : Google/ images are subject to copyright