ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം കൂടുതല്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി.
ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം കൂടുതല്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡിൻ്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ ജനിതകമാറ്റം വന്ന വൈറസിന് മരണ നിരക്ക് കൂട്ടാന്‍ കഴിയുമെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ മുപ്പത്തിയഞ്ച് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. പ്രതിദിനം മുപ്പതിനായിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1401 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 95,981 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരണസംഖ്യ 16 ശതമാനമാണ് ഉയര്‍ന്നത്.കഴിഞ്ഞ സെപ്തംബറില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ് കൊവിഡിന്റെ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അറുപതിലധികം രാജ്യങ്ങളില്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright