രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളിലേക്ക് ആദ്യ ബാച്ച് വാക്‌സിനുകള്‍ പൂന്നെയില്‍ നിന്ന് പുറപ്പെട്ടു.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളിലേക്ക് ആദ്യ ബാച്ച് വാക്‌സിനുകള്‍ കയറ്റി അയച്ചു തുടങ്ങി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ ആദ്യ ലോഡാണ് പൂന്നെയിൽ നിന്നും പുറപ്പെട്ടത്. ഇന്നലെയാണ് സര്‍ക്കാര്‍ കൊവിഷീല്‍ഡ് വാക്സിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. വാക്സിന് കുത്തിവെപ്പ് 16ന് ആരംഭിക്കും.
താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ടുപോകുന്നത്. ട്രക്കുകളില്‍ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാര്‍ഗം എത്തിക്കുവാനാണ് പദ്ധതി. മൂന്ന് ട്രക്കുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും യാത്ര തിരിച്ചത്.
1.1 കോടി വാക്സിന് ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് നല്കുക. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം ഡല്‍ഹി, കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ ഹബുകളിലേക്ക് വാക്സിന് എത്തിക്കും. അവിടെ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും എത്തിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികൾ, സേനാ വിഭാഗങ്ങൾ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തിൽ വരുന്ന 3 കോടി പേര്‍ക്കാണ് ആദ്യം ലഭിക്കുക. ആദ്യഘട്ടത്തില്‍ സൗജന്യമായാണ് വാക്സിന്‍ നല്‍കുക.
50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള് ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന് നല്കുക.
Photo Courtesy : Google/ images are subject to copyright