പ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.
പ്രതിപക്ഷസംഘടനകളില്‍പ്പെട്ട ഒരുവിഭാഗം ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്.
ശമ്പളപരിഷ്‌കരണറിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്.
പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സാഹചര്യങ്ങളിലല്ലാതെ അവധി അനുവദിക്കില്ല.
പണിമുടക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികളുണ്ടാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്ക് ഹാജരാവാത്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസമില്ലാതെ എത്താന്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പോലീസ് മേധാവി ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. അനുമതിയില്ലാതെ താത്കാലിക ജീവനക്കാര്‍ ഹാജരാകാതിരുന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും.
ശമ്പള പരിഷ്‌കരണ റിപോര്‍ട്ടില്‍ കാര്യമായ വര്‍ധനയില്ലെന്നും അയ്യഞ്ചാണ്ട് ശമ്പള പരിഷ്‌കരണതത്വം റിപോര്‍ട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാർ ജീവനക്കാരെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കയാണെന്നുമാണ് സംഘടനകള്‍ ആരോപിക്കുന്നത്.
ശമ്പളപരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്‌കരണം വേഗത്തിലാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
Photo Courtesy : Google/ images are subject to copyright