മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. മുംബൈയുടെ സബര്‍ബന്‍ ഏരിയകളിലാണ് അവസാനമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍. മിറ ബയാന്ദര്‍ മുനിസപ്പല്‍ കോര്‍പ്പറേഷനാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
അഞ്ച് ഹോട്ട്സ്പോട്ടുകളില്‍ മാത്രമാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി.
അതേസമയം, മുംബൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ സൂചകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും കോവിഡ് കേസുകള്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നത് കോര്‍പ്പറേഷനെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. നിലവില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് കോര്‍പ്പേറഷന്‍ നീങ്ങുന്നത് .
മഹാരാഷ്ട്രയിലെ കോവിഡ് നിയന്ത്രണങ്ങള്‍
നാഗ്പൂര്‍: മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ഡൗണ്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍ മാത്രം
ഔറംഗാബാദ്: വാരാന്ത്യ ദിനങ്ങളില്‍ ലോക്ഡൗണ്‍. രാത്രിയിലും നിയന്ത്രണം
ജാഗോണ്‍- മാര്‍ച്ച് 15 വരെ കര്‍ഫ്യൂ
പൂനെയില്‍ രാത്രി 11 മുതല്‍ ആറ് വരെ കര്‍ഫ്യു. സ്കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടും. ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി രാവിലെ 10 മുതല്‍ ആറ് വരെ മാത്രം
അകോല: വാരാന്ത്യങ്ങളില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍
ഒസാമാന്‍ബാദ്: രാത്രി കര്‍ഫ്യു. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍. മതചടങ്ങുകള്‍ക്ക് അഞ്ച് പേര്‍ മാത്രം.
നാസിക്: രാത്രി കര്‍ഫ്യു. വിവാഹങ്ങളില്‍ 30 പേര്‍ മാത്രം. ഹാളുകളില്‍ വിവാഹം അനുവദിക്കില്ല. സ്കൂളുകള്‍ അടഞ്ഞു കിടക്കും. ഹോട്ടലുകള്‍ക്ക് 50 ശതമാനം പേരുമായി രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം.
Photo Courtesy : Google/ images are subject to copyright