ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനാണ് അംഗീകാരം. ഇതോടെ ജോണ്‍സണിൻ്റെ കോവിഡ് വാക്‌സിന്‍ കോവാക്‌സ് പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും.
ഫൈസര്‍ – ബയോടെക്ക്, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന വാക്‌സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിേന്‍റത്. നേരത്തെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്സിന് അംഗീകാരം നല്‍കിയിരുന്നു.
അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ ഒറ്റ ഡോസ് വാക്സിന്‍ വിപണിയിലെത്തൂ. തുടര്‍ന്ന് 500 മില്യണ്‍ ഡോസുകള്‍ കോവാക്‌സ് പദ്ധതിയിലൂടെ വിതരണം ചെയ്യാനാണ് കമ്പനിയുടെ നീക്കം.
എന്നാല്‍, ഏതാനും ഡോസുകള്‍ വരും മാസങ്ങളില്‍ തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നതെന്ന് ഡബ്ല്യു.എച്ച്.ഒയുടെ മുതിര്‍ന്ന ഉപദേശകന്‍ ഡോ. ബ്രൂസ് ഐല്‍വാര്‍ഡ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright