ജൂലായ് -ഓഗസ്റ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിലയിരുത്തൽ.
കോവിഡ് മഹാമാരി ഏറ്റവും ദുരന്തം വിതച്ച സ്ഥലമായ മഹാരാഷ്ട്രയിൽ ജനങ്ങളുടെ ഭീതി കൂട്ടി കോവിഡിൻ്റെ മൂന്നാം തരംഗ ഭീഷണി. ജൂലായ് – ഓഗസ്റ് മാസങ്ങങ്ങളിൽ കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടൊപ്പെ നൽകുന്ന സൂചന.
രാജ്യത്ത് അലയടിച്ച ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും ഏറ്റവും അധികം ബാധിക്കപ്പെട്ട സംസ്ഥാനം ആണ് മഹാരാഷ്ട്ര. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിൻ്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 66,159 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 771 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മെയ് മാസം അവസാനം ആകുമ്പോഴേക്കും സംസ്ഥാനത്തു കോവിഡ് മൂർദ്ധന്യാവസ്ഥയിലേക്കു മാറുമെന്നാണ് സൂചന. കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടായാൽ സംസ്ഥാനസർക്കാറിന് നേരിടേണ്ടിവരുന്നത് വലിയ പ്രതിസന്ധി ആയിരിക്കും.
മൂന്നാം തരംഗത്തെ നേരിടാൻ ഓക്സിജൻ നിർമ്മാണത്തിൽ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിൽ ആണ് സംസ്ഥാനമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright