കോവിഡ്: ഇന്ത്യയ്ക്ക് ലഭിച്ച സഹായത്തിന് നന്ദി അറിയിച്ച് ജി-7 ഉച്ചകോടിയില്‍ മോദി…

കോവിഡ്: ഇന്ത്യയ്ക്ക് ലഭിച്ച സഹായത്തിന് നന്ദി അറിയിച്ച് ജി-7 ഉച്ചകോടിയില്‍ മോദി…

 ജി-7 ഉച്ചകോടിയുടെ ആദ്യ വെർച്വൽ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്ത് സംസാരിക്കവേ, കോവിഡിന്റെ രണ്ടാം തരംഗവേളയിൽ ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച സഹായത്തിന് നന്ദി അറിയിച്ചതോടൊപ്പം ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. ആഗോള പുനരുജ്ജീവനത്തിനും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളിൽ നിന്നുള്ള സംരക്ഷണത്തിനുമാണ് സമ്മേളനം ഇക്കുറി പ്രാധാന്യം നൽകുന്നത്.

രാജ്യത്തിന്റെ ഭരണകൂടം, വ്യാവസായികമേഖല, ജനസമൂഹം എന്നിവയുടെ കൂട്ടായ പ്രവർത്തനം അത്യാവശ്യമായ കോവിഡ് പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് മോദി പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നതായും മോദി വ്യക്തമാക്കി. കോവിഡ് ബാധിതരുടെ സമ്പർക്കം കണ്ടെത്താനും വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനും ഡിജിറ്റൽ മാധ്യമങ്ങൾ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചും മോദി എടുത്തു പറഞ്ഞു.

കൂടാതെ ‘ഒരേ ലോകം ഒരേ സ്വാസ്ഥ്യം’ എന്ന സമീപനത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയും മോദി പങ്കു വെച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ഉത്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാൻ വിതരണശൃംഖലകൾ എപ്പോഴും തുറന്നു വെക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങൾ സ്വീകരിച്ചതിലും വിപുലമായ പിന്തുണ ലഭിച്ചതിലും പ്രധാനമന്ത്രി നന്ദിയറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് വ്യക്തമാക്കി.

 യു കെ, യുഎസ്, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-7. ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.